കൊഴിയാള ചാകരയറിഞ്ഞ് മീൻ വാങ്ങാനെത്തിയവരുടെ ചാകരയായിരുന്നു വിഴിഞ്ഞത്ത്. എന്നാൽ കൊഴിയാള മീൻ മാത്രമായതോടെ ആളുകളെത്തുന്നത് പെട്ടന്ന് കുറഞ്ഞു. വാങ്ങാൻ ആളുകുറഞ്ഞതോടെ കൊഴിയാള കുന്നുകൂടി. ഇതോടെ മീനിനെ കോഴിത്തീറ്റ നിർമ്മാണത്തിന് കൊണ്ടുപോകാൻ തമിഴ്നാട്ടിൽ നിന്ന് ആളുകളെത്തി.
കൊഴിയാള ചാകരയുണ്ടാകുന്നത് ത്സ്യത്തൊഴിലാളികൾക്കും കച്ചവടക്കാർക്കും അത്ര ഗുണകരമല്ല. ഭക്ഷ്യമേഖലയിൽ കൂടുതലായും ഉപയോഗിക്കാത്തതിനാൽ വാങ്ങാൻ ആളുകൾ കുറവായിരിക്കുമെന്നതാണ് കാരണം. മുമ്പ് അവസാനമായി 2015 ഓഗസ്റ്റിലാണ് കൊഴിയാള ചാകരയുണ്ടായതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Post a Comment